വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ കൂടിയാണിത്. ഇതിന് വേണ്ടി എല്ലാ പ്രധാന കേന്ദ്രങ്ങളിലും ടൂറിസം പൊലീസിനെ നിയോഗിക്കും.
യോഗത്തിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലക്, തദ്ദേശസ്വയംഭരണ (അർബൻ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ, പൊലീസ് ഡിഐജി എസ്. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെയുള്ള 69 ടൂറിസം കേന്ദ്രങ്ങൾക്ക് പുറമെ ഈ സർക്കാർ വന്നശേഷം 85 കേന്ദ്രങ്ങൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ആവശ്യത്തിന് ടൂറിസം പൊലീസിനെ നിയോഗിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക