ശബരിമല: ശബരിമലയില്‍ വരും വര്‍ഷങ്ങളിലും വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസ്, ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തിന് പ്രത്യേക സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ശബരിമലയുടെ ചരിത്രത്തില്‍ ഇത്തരമൊരു മുന്നൊരുക്കം ആദ്യമായാണ്. പ്രധാന ലക്ഷ്യം ഭക്തരെ ദര്‍ശനത്തിനുശേഷം സുരക്ഷിതരായി മടക്കി അയക്കുക എന്നതായിരുന്നു. പ്രവേശനം അനുവദിച്ചത് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ്.
ശബരിമലയിൽ തപാല്‍ വഴി വിതരണം ചെയ്തത് 1.97 കോടിയുടെ പ്രസാദം
കൂടാതെ പൊലീസുകാര്‍ സ്വയം സുരക്ഷയും ഭക്തരുടെയും ജീവനക്കാരുടെയും സുരക്ഷയും നോക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യം പൊലീസ് ഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ പരാതിക്കിടയില്ലാത്തവിധം കൈകാര്യം ചെയ്തിട്ടുണ്ടെന്നും രോഗപ്രതിരോധത്തിന് മുന്‍ഗണന നല്‍കിയുള്ള സുരക്ഷാക്രമീകരണങ്ങളാണ് പിന്നീട് നടപ്പാക്കിയതെന്നും ഡി.ജി.പി പറഞ്ഞു. ഡി.ജി.പി സന്നിധാനത്ത് എത്തിയത് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക