ശബരിമല: തപാല്‍ മുഖേന സ്വാമി പ്രസാദം ഭക്തര്‍ക്ക് വീടുകളിലെത്തിച്ച് നല്കുന്ന പദ്ധതി മണ്ഡല – മകരവിളക്കിന് ശേഷവും തുടരുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മാസ പൂജ സമയത്തും തപാല്‍ വിതരണം തുടരാന്‍ തീരുമാനിച്ചത് ഈ വര്‍ഷം തുടങ്ങിയ പദ്ധതി വിജയത്തിലെത്തിയതോടെയാണ്. തീര്‍ഥാടന കാലം കഴിഞ്ഞും ഇതിനായി ഓര്‍ഡറുകള്‍ സ്വീകരിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ വി.എസ്. രാജേന്ദ്ര പ്രസാദ് വ്യക്തമാക്കി.
പഠിക്കാത്തതിനെ തുടർന്ന് പിതാവ് 10 വയസ്സുകാരനെ പെട്രോളൊഴിച്ച് തീവച്ചു
1,97,55,900 രൂപയാണ് ഈ മണ്ഡലകാലത്ത് ഇതുവരെ തപാല്‍ വഴിയുള്ള പ്രസാദ വിതരണത്തിലൂടെ ലഭിച്ചത്. കൂടാതെ ഇതില്‍ 1,09,75,500 രൂപ ദേവസ്വം ബോര്‍ഡിനും 87,80,400 രൂപ തപാല്‍ വകുപ്പിനും ലഭിച്ചു. ഒപ്പം 43,902 പ്രസാദ കിറ്റുകളാണ് വിതരണം ചെയ്തത്. കോവിഡ് സാഹചര്യത്തിൽ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെയാണ് തപാല്‍ മുഖേന പ്രസാദ കിറ്റ് വിതരണം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
പ്രസാദ കിറ്റിലുള്ളത് അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയാണ്. ബുക്കിങ് ചാര്‍ജ് 450 രൂപയാണ്. സന്നിധാനത്തെ അരവണ കൗണ്ടറുകള്‍ വഴി തീര്‍ഥാടന കാലത്ത് വിതരണം ചെയ്തത് 53,780,170 രൂപയുടെ അരവണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക