യെസ് ബാങ്ക് ലിമിറ്റഡിന്റെ സഹസ്ഥാപകനും മുൻ ചെയർമാനുമായ റാണ കപൂർ അറസ്റ്റിൽ. പഞ്ചാബ്, മഹാരാഷ്ട്ര കോപറേറ്റിവ് ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് രാകേഷ് വധാവനും സാരംഗ് വധാവനും 200 കോടി രൂപയുടെ വായ്പ നൽകിയ കുറ്റത്തിനാണ് റാണ കപൂറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്കിലെ 6000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവരും ജയിൽ ശിക്ഷയനുഭവിക്കുകയാണ്.
ജയലളിതയുടെ ‘വേദനിലയം’ സ്മാരകമാക്കാന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി
രാകേഷ് വധാവനും സാരംഗ് വധാവനും റാണ കപൂറുമായി ക്രിമിനൽ ഗൂഢാലോചനയിലൂടെയാണ് 200 കോടി രൂപ സ്വന്തമാക്കിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പിഎംഎൽഎ ആക്ട് പ്രകാരമാണ് റാണ കപൂറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കോടികളുടെ ഇടപാട് യെസ് ബാങ്ക് ശൃംഖലയിൽ തന്നെയാണ് നടന്നതെന്ന് ഇഡി വെളിപ്പെടുത്തി.
പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കും ; സമരം തുടരുമെന്ന് കർഷക സംഘടനകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക