തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ സ്മാരകമാക്കാന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ജയലളിതയുടെ വസതിയായിരുന്ന വേദനിലയം സ്മാരകമാക്കുന്നതിന് സർക്കാരിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. എന്നാൽ, തൽക്കാലം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് കോടതി അറിയിച്ചു. തന്റെ ജീവിതത്തിലെ വലിയ സ്വാധീനമെന്ന് വിശേഷിപ്പിച്ച് ‘അമ്മ വേദവല്ലിയോടുള്ള സ്നേഹം കാണിച്ചാണ് ജയലളിത തന്റെ വീടിന് ‘വേദനിലയം’ എന്ന് പേരിട്ടത്.
പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കും ; സമരം തുടരുമെന്ന് കർഷക സംഘടനകൾ
സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും 67കോടി രൂപ നഷ്ടപരിഹാരം നല്‍കിയായിരുന്നു സര്‍ക്കാര്‍ വേദനിലയം ഏറ്റെടുത്തത്. ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന വിലാസമായി പോയസ്ഗാര്‍ഡനിലെ ഈ വസതി പിന്നീട് മാറി. നാലര കിലോയോളം സ്വര്‍ണ്ണം, 600കിലോയലധികം വെള്ളി. 11 ടിവി, 110 റഫ്രിജറേറ്ററുകൾ, 38 എയര്‍ കണ്ടിഷണറുകൾ, 29 ടെലിഫോണുകള്‍, 10438 സാരികള്‍, നൂറിലധികം സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഇവിടെയുണ്ട്.
സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കും , 75 ശതമാനം ടെസ്റ്റുകളും ആര്‍ടിപിസിആര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക