ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും. ഇക്കാര്യം അറിയിച്ചത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ്. എന്നാൽ അടച്ചിടാനുള്ള കാരണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചിട്ടില്ല. ചെങ്കോട്ട അടച്ചത് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമസഭവങ്ങളെ തുടർന്നാണ്. അക്രമസംഭവങ്ങളിൽ ഉണ്ടായ കേടുപാടുകൾ കണക്കാക്കാനാണ് ഇതെന്നാണ് റിപ്പോർട്ട്.
ആദ്യം കോട്ട അടച്ചത് ജനുവരി 19നാണ്. കൂടാതെ പക്ഷിപ്പനി ഭീഷണിയെത്തുടർന്ന് 22 വരെ അടച്ചിട്ട കോട്ട 26 വരെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾക്കായി വീണ്ടും അടച്ചിട്ടു. സമൂഹമാധ്യമങ്ങളിൽ റെഡ് ഫോർട്ടിലെ മെറ്റൽ ഡിറ്റക്ടറും ടിക്കറ്റ് കൗണ്ടറുമൊക്കെ തകർക്കപ്പെട്ടിരിക്കുന്ന നിലയിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കോട്ടയിലെ സുരക്ഷ ശക്തമാക്കിയിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക