16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 25കാരന് മുംബൈയിലെ പോക്സോ കോടതി ജാമ്യം അനുവദിച്ചു. വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ്. യുവാവ് പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കോടതി കണ്ടെത്തി.
പരാതി നൽകിയ പെൺകുട്ടിയുടെ അമ്മയും പ്രതി കുട്ടിയെ വിവാഹം കഴിക്കണമെന്ന നിലപാടിലായിരുന്നു. പ്രതി കോടതിയെ അറിയിച്ചത് കുട്ടിയ്ക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്നാണ്. പ്രതി ജാമ്യാപേക്ഷ നൽകിയത് ഇത് രണ്ടാം തവണയാണ്. പൊലീസ് വാദിച്ചത് രണ്ടാം വിവാഹത്തിന് ഇയാളുടെ ആദ്യ ഭാര്യ സമ്മതിക്കും എന്നതിനു തെളിവില്ലെന്നാണ്. പൊലീസ്, വരുംവരായ്കകൾ അറിയാത്ത കുട്ടിയെ യുവാവ് കുടുക്കുകയായിരുന്നു എന്നും ഇപ്പോൾ കല്യാണം കഴിക്കാമെന്ന വാഗ്ധാനം നൽകി കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും കോടതിയിൽ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക