കൊല്‍ക്കത്തയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പൊലീസുദ്യോഗസ്ഥന് രാജി വെച്ചതായി റിപ്പോര്‍ട്ട്. ബി.ജെ.പി പ്രവര്‍ത്തകരുടെ റാലിക്കിടെ ‘ഗോലി മാരോ’ എന്ന മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട ഉദ്യോഗസ്ഥനാണ് രാജിവെച്ചത്.
പൊലീസ് കമ്മീഷണറായ ഹുമയൂണ്‍ കബീറാണ് രാജി വെച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. 2020 ഡിസംബറില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് ഹുമയൂണ്‍ കബീര്‍.
ഇക്കഴിഞ്ഞ ജനുവരി 21 ന് ബി.ജെ.പി നേതാവായ സുവേന്തു അധികാരിയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു ഗോലി മാരോ മുദ്രാവാക്യം മുഴക്കി ചിലര്‍ രംഗത്തെത്തിയത്.
ആക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് മുദ്രാവാക്യം മുഴക്കിയ മൂന്ന് പേരെയും അറസ്റ്റ് ചെയ്യാന്‍ ഹുമയൂണ്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക