ഡിജിപി ടോമിന് ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചുവെന്ന കേസില്‍ തച്ചങ്കരിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കുന്നത്. തച്ചങ്കരിയുടെ തന്നെ അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്ബാദിച്ചെന്നാണ് ടോമിന് ജെ തച്ചങ്കരിക്കെതിരായ കേസ്. സ്വത്ത് മാതാപിതാക്കള്‍ വഴി പരമ്ബരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ കേന്ദ്രസര്‍ക്കാരും പരിശോധിച്ച് അനുമതി നല്കിയ ശേഷമായിരുന്നു കുറ്റപത്രം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക