സംഘട്ടനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത് (33) മരിച്ചു. 26നു രാത്രിയിലായിരുന്നു സംഘട്ടനം. വിവാഹ വീടിന്റെ മുൻവശത്തു കൂടിയുള്ള റോഡിൽ വിവാഹ വീട്ടിലെത്തിയവർ കൂടി നിന്നു മാർഗതടസ്സം സൃഷ്ടിച്ചെന്നു ചിലർ ആരോപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണു സംഘട്ടനത്തിൽ കലാശിച്ചത്. നാട്ടുകാരനായ യുവാവിനെ മർദിച്ചതറിഞ്ഞെത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചെന്നാണു പൊലീസ് പറയുന്നത്. ചികിത്സയിലായിരുന്ന രഞ്ജിത് ശനിയാഴ്ച ഉച്ചയ്ക്കാണു മരിച്ചത്. കേസിൽ 10 പ്രതികളുണ്ടെന്നു പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക