സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റും കഥാപാത്രം മാധവൻ കുട്ടിയും മലയാളി സിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിലകൊള്ളുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സിദ്ദിഖ് .
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി മമ്മൂട്ടിയെ വായിച്ചു കേള്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നാലഞ്ച് തവണയോളം ചെന്നെങ്കിലും തിരക്കഥ കേള്‍ക്കാന്‍ മമ്മൂക്ക തയ്യാറായില്ലെന്നും ഷൂട്ടിംഗിന്റെ തലേദിവസം പോലും തിരക്കഥ വായിക്കാന്‍ മമ്മൂട്ടി തയ്യാറായിരുന്നില്ലെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
തിരക്കഥ പൂര്‍ത്തിയാക്കി ഞാനും ലാലും മദ്രാസിലെ മമ്മൂക്കയുടെ വീട്ടില്‍ കഥ പറയാന്‍ നാലഞ്ചു തവണ പോയെങ്കിലും കഥ പറയാന്‍ അദ്ദേഹം സമ്മതിച്ചില്ല. രാവിലെ ചെന്നാല്‍ ഭക്ഷണമൊക്കെ തന്ന് വൈകുന്നേരം വരെ മറ്റ് പലതും സംസാരിക്കും. ‘കഥ ഇപ്പോള്‍ പറയേണ്ട, പിന്നെ കേള്‍ക്കാം’ എന്നാണ് എന്നത്തേയും മറുപടി.
ഒടുവില്‍ ഷൂട്ടിംഗിന്റെ തലേദിവസം ഞങ്ങള്‍ കഥ പറയാന്‍ വീണ്ടും മമ്മൂക്കയുടെ അടുത്ത് പോയി. കഥയൊന്ന് കേള്‍ക്ക് എന്ന് ഞങ്ങള്‍. അപ്പോള്‍ മമ്മൂക്ക പറഞ്ഞു ‘ ഞാന്‍ വന്നിരിക്കുന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിക്കാനാണ്. എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. പലരും പറഞ്ഞു, മുകേഷും ജഗദീഷും ഇന്നസെന്റും കൊച്ചിന് ഹനീഫയും ഉള്‍പ്പെടെ സിദ്ദീഖ് ലാല്‍മാരുടെ സ്ഥിരം നടന്മാരെല്ലാം സിനിമയിലുണ്ട്, ഇവര്‍ക്കിടയിലിട്ട് നിങ്ങളെ ഞെരുക്കിക്കളയുമെന്ന്. ഞാനവരോടൊക്കെ പറഞ്ഞത് എനിക്ക് അഭിനയിക്കാനറിയുമെന്ന് തെളിയിക്കാന്‍ സിദ്ദിഖ് ലാലിന്റെ പടം വേണ്ട, ഈ സിനിമ വിജയിപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ് എന്നുമാണ്.
മമ്മൂക്ക വേണ്ട എന്നു പറഞ്ഞെങ്കിലും അന്ന് ഞങ്ങള്‍ വിട്ടുപോന്നില്ല. രാത്രി ഇരുന്നു തിരക്കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചിട്ടാണ് മടങ്ങിയത്’
പ്രതികരിക്കാൻ ഇവിടെ എഴുതുക