മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസറെന്ന് റിപ്പോർട്ട്. ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കിയത് ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള 12 കുട്ടികള്‍ക്കാണ്. കുട്ടികള്‍ അവശ നിലയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മൂന്ന് പേരെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
കെ.എസ്.ആര്.ടി.സിയില്‍ ആള്‍മാറാട്ടവും തിരിമറിയും; അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
ഞായറാഴ്ചയാണ് യവത്മല്‍ ജില്ലയിലെ ഗന്ധാജി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദേശീയ പള്‍സ് പോളിയോ ദിനത്തിൽ സംഭവം നടന്നത്. രാവിലെ മുതല്‍ ഗ്രാമപഞ്ചായത്തിലുള്ള കുട്ടികള്‍ക്ക് പോളിയോ നല്‍കിത്തുടങ്ങിയിരുന്നു. എന്നാല്‍ 12 കുട്ടികള്‍ക്ക് പോളിയോക്ക് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസറായിരുന്നു. കുട്ടികള്‍ ഛര്‍ദ്ദിക്കുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാനും തുടങ്ങിയതോടെ രാത്രി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക