മുംബൈ:ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്സോ കോടതി വ്യക്തമാക്കി. ഇക്കാര്യം പറയുന്നത് അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 28കാരനെ വെറുതെ വിട്ട് കോടതി നടത്തിയ നിരീക്ഷണത്തിലാണ്. എന്നാൽ കുട്ടിയുടെ അമ്മയ്ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ ഇലക്ട്രീഷന്‍ കുറ്റക്കാരനാണെന്നും കോടതി പറഞ്ഞു.
കേസിനാസ്പദമായ സംഭവം നടന്നത് 2017ലാണ്. കേസ് ഫ്രിഡ്ജ് നന്നാക്കാന്‍ വീട്ടില്‍ വന്ന 28കാരന് മോശമായി പെരുമാറി എന്നതാണ്. ആ സമയത്ത് വീട്ടില്‍ 33കാരിയും അഞ്ചു വയസുകാരിയും മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. ഫ്രിഡ്ജിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനിടെ യുവാവ് അഞ്ചുവയസുകാരിയുടെ കവിളില്‍ തൊട്ടു. ഇതിനെ അമ്മ എതിർക്കുകയും ജോലിയില്‍ ശ്രദ്ധിക്കാന്‍ യുവാവിനോട് പറയുകയും ചെയ്തു. പിന്നീട് യുവതി അടുക്കളയിലേക്ക് പോയി.
കുട്ടി പെണ്ണാണ് എന്ന് അറിഞ്ഞു, ഭാര്യയോട് ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ച് ഡോക്ടര്‍
എന്നാൽ അടുക്കളയിലേക്ക് അതിക്രമിച്ച് കടന്ന ഇലക്ട്രീഷന്‍ തന്നെ പിന്നില്‍ നിന്ന് കടന്നുപിടിച്ചതായി 33കാരിയുടെ പരാതിയില്‍ പറയുന്നു. ശരീരത്തോട് യുവാവ് തന്നെ ചേര്‍ത്തുപിടിക്കുകയും ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍, കുട്ടിയുടെ കവിളില്‍ വീണ്ടും തൊട്ടുവെന്നും പോകാന്‍ കൂട്ടാക്കാതെ യുവാവ് അവിടെ തന്നെ നിലയുറപ്പിച്ചതോടെ, ഉടന്‍ തന്നെ ഇലക്ട്രീഷന്റെ സൂപ്പര്‍വൈസറെയും ബന്ധുക്കളെയും വിവരം അറിയിച്ചുവെന്നും യുവതി. ഉടന്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.
ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം പന്തളം സ്വദേശിനി ഒളിച്ചോടി
എന്നാൽ ലൈംഗികമായി കുട്ടിയെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ വെറുതെ വിട്ടെങ്കിലും 33കാരിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തില്‍ 28കാരന് ഒരു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. 10000 രൂപ പിഴയും കോടതി നിര്‍ദേശിച്ചു. കോടതി നിരീക്ഷിച്ചത് പോക്സോ നിയമം അനുസരിച്ച് ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമല്ല എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക