അധികമായി സംഭരിക്കുന്ന പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് ഇതുവരെ സംസ്ഥാനം തമിഴ്നാടിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാലിനി കേരളത്തിൽ മിൽമയ്ക്ക് സ്വന്തം പാൽപ്പൊടി ഫാക്ടറി വരികയാണ്. പാലുൽപാദനം കൂടുന്ന അവസരത്തിൽ വിൽപന കുറയുമ്പോൾ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകുകയാണ് ഇതോടെ.
‘ഉറക്കമുണരുമ്പോള്‍ അവളെ നോക്കും, ഞാന്‍ എത്ര ഭാഗ്യവാന്’; സുസ്മിതയെക്കുറിച്ച് കാമുകന്
സ്വന്തം പൗഡർ പ്ലാന്റിന് ഒൻപതിന് മലപ്പുറം ജില്ലയിലെ മൂർക്കനാട് ശിലാസ്ഥാപനം നടക്കും. മൂർക്കനാട് ഡയറിയോടു ചേർന്നു 53 കോടി രൂപ ചെലവിലായിരിക്കും പ്ലാന്റ്. 10 കോടി രൂപ ക്ഷീരവികസന വകുപ്പും 10 കോടി രൂപ മിൽമ മലബാർ യൂണിയനും ഇതിനായി കണ്ടെത്തും. പ്ലാന്റിനായി അത്യാധുനിക യന്ത്രോപകരണങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ട്. ശരാശരി 7,000,46 ലീറ്റർ പാൽ പ്രതിദിനം സംഭരിക്കുമ്പോൾ മലബാറിലെ പ്രതിദിന വിൽപന 5,24,467 ലിറ്റർ മാത്രമാണ്. അതായത് 1,75,579 ലിറ്റർ വിൽക്കാനാകാതെ വരുന്നുണ്ട്. ഈ 1.75 ലക്ഷം ലീറ്റർ പാൽ അധികമായി വരികയും അതു പൊടിയാക്കി മാറ്റാൻ പുതിയ പ്ലാന്റ് ഉപകാരപ്പെടുമെന്നുമാണ് മിൽമയുടെ പ്രതീക്ഷ.
മന്‍മോഹന്റ സ്വപ്നം മോദി നടപ്പാക്കുന്നുവെന്ന് രാജ്യസഭയില്‍ പ്രധാനമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക