ന്യൂഡൽഹി: അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരോട് സമരം അവസാനിപ്പിക്കണമെന്നും മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാരിനൊപ്പം ചേരണമെന്നും അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി. എന്നാൽ അദ്ദേഹം താങ്ങുവില സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് രാജ്യസഭയില്‍ ആവര്‍ത്തിച്ചു.
ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്ന് സ്പീക്കർ
ചന്തകള്‍ ആധുനികവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കാര്‍ഷിക രംഗത്തെ പരിഷ്കാരങ്ങളില്‍ ‘യു ടേണ്‍’ എടുത്തതിനെ മോദി ചോദ്യം ചെയ്തു.
‘മന്മോഹന് ജി ഇവിടുണ്ട്. അദ്ദേഹം പറഞ്ഞിട്ടുള്ളത് ഞാന്‍ വായിക്കാം. യു ടേണ്‍ എടുക്കുന്നവര്‍(കാര്ഷി നിയമങ്ങളില്‍) ഒരു പക്ഷേ അദ്ദേഹത്തോട് യോജിച്ചേക്കാം. ‘കൂടുതല്‍ വില കിട്ടുന്നയിടത്ത് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ഷകരെ വിലക്കുന്ന 1930-കളില്‍ നടപ്പാക്കിയ വിപണന സംവിധാനം മൂലം മാറ്റാനാവാത്ത മറ്റുകാര്യങ്ങളുണ്ട്. വലിയ പൊതുവിപണയില്‍ രാജ്യത്തിന്റെ വിശാലമായ സാധ്യത തിരിച്ചറിഞ്ഞ് ഇന്ത്യയുടെ വഴിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതെല്ലാം നീക്കുകയെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം’- മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക