ജോലിക്കിടെ അപടകടം സംഭവിച്ചുള്ള മരണത്തിന് പുറമേ കുഴഞ്ഞ് വീണോ ഹൃദയാഘാതം സംഭവിച്ചോ മരണപ്പെട്ടാലും തൊഴിലുറപ്പ് തൊഴിലാളിയുടെ അവകാശികള്‍ക്ക് 75000 രൂപ അവകാശമായി ലഭിക്കും. അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചാലും ഈ തുകയ്ക്ക് അര്‍ഹതയുണ്ട്.
തൊഴിലാളികള്‍ക്കൊപ്പം തൊഴില്‍ സ്ഥലത്ത് എത്തുന്ന കുട്ടികള്‍ക്ക് മരണമോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടായാല്‍ രക്ഷാകര്‍ത്താവിന് 37500 രൂപ ലഭിക്കും. മരണം നടന്ന് അഞ്ച് ദിവസത്തിനകം ഗ്രാമപഞ്ചായത്ത് പണം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ആംആദ്മി ബീമായോജന പ്രകാരമുള്ള എക്സ്ഗ്രേഷ്യയാണ് സഹായധനമായി നല്‍കുന്നത്. 2005 സെപ്തംബറില്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയതോടെ സെപ്തംബര്‍ 7 മുതല്‍ ഇത് രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരികയാണ്. തുടക്കത്തില്‍ ഇന്ത്യയിലെ 200 ജില്ലകളില്‍ മാത്രമായിരുന്നു പ്രാബല്യത്തില്‍ വന്നതെങ്കിലും 2008 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക