പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിപിസിഎൽ സ്വകാര്യവത്കരണത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയത് പരോക്ഷ വിമര്‍ശനം മാത്രമാണ്. ശക്തമായ പ്രതിഷേധം നടത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.
പൗരത്വബില്ലിനെതിരായ കേസുകള്‍ പിന്‍വലിക്കണം. നാമജപഘോഷയാത്ര അടക്കം ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന സമാധാനപരമായ സമരങ്ങളിലെ കേസുകളും പിൻവലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രണ്ട് സമരത്തിലേയും കേസുകള്‍ പിന്‍വലിക്കും. പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സി അധ്യക്ഷനുമായി തര്‍ക്കമില്ലെന്ന് രമേശ് ചെന്നിത്തല. പി.സി. ജോര്‍ജ് യു.ഡി.എഫില്‍ എത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ തര്‍ക്കമില്ല. ഒറ്റക്കെട്ടായി തീരുമാനമെടുക്കും. കാപ്പന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക