ആക്ടിവിസ്റ്റ് നികിത ജേക്കബിന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. നികിത ജേക്കബിന്റെ വീട്ടില്‍ നിന്ന് ലാപ്ടോപ്പുകളും ഫോണും പിടിച്ചെടുക്കുകയും കൂടാതെ നികിത ജേക്കബിന്റെ ഇ- മെയില്‍ രേഖകളും പൊലീസിന് ലഭിക്കുകയും ചെയ്തു. ദിഷ രവി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തി.
ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത് ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ നികിത ജേക്കബിനും ശന്തനുവിനുമെതിരെയാണ്. വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത് ഡല്‍ഹി പൊലീസാണ്. മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷക കൂടിയായ നികിത ജേക്കബിനെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസ് വാദം ഇവര്‍ ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകളില്‍ പങ്കെടുത്തുവെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക