ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഉന്നാവിലെ അസോഹ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പശുവിന് പുല്ല് വെട്ടാൻ പോയതായിരുന്നു മൂന്നുപേരും.
തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് വാക്സിനേഷന്; വിവരങ്ങള്‍ സമര്‍പ്പിക്കണം
രണ്ട് പെൺകുട്ടികളുടേയും മൃതദേഹം അവരവരുടെ വസ്ത്രങ്ങൾ കൊണ്ട് തന്നെ കൈകാലുകൾ ബന്ധിച്ച നിലയിലാണ് കാണപ്പെട്ടത്. മൂന്നാമത്തെ പെൺകുട്ടിക്ക് മസ്തിഷ്കാഘാതം സംഭവിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഇവർ അബോധാവസ്ഥയിലായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക