സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചതില്‍ കസ്റ്റംസിന് അതൃപ്തിയെന്ന് റിപ്പോർട്ട്. സുരക്ഷ പിന്‍വലിച്ചത് സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തെ ബാധിച്ചതായി കസ്റ്റംസ് വ്യക്തമാക്കുന്നു. ഇനിയും പ്രധാനപ്പെട്ട വ്യക്തികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. നിര്‍ണായക ചോദ്യം ചെയ്യലുകള്‍ നീണ്ടുപോകുന്നതിന് ഇത് കാരണമായതായും കസ്റ്റംസ് പറയുന്നു. സിആര്‍പിഎഫിനെ സുരക്ഷാ ചുമതലയില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നത് കസ്റ്റംസിന് നിലവില്‍ സിആര്‍പിഎഫ് സുരക്ഷയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്.
അന്താരാഷ്ട്ര യാത്രികർക്കുള്ള കോവിഡ് മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി
കൂടാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ സിആര്‍പിഎഫ് സുരക്ഷയില്ലാതെയാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷ പിന്‍വലിച്ചത്. അതേസമയം ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതാണെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ പലരെയും ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴും സുരക്ഷയുടെ ആവശ്യമുണ്ട്. കേന്ദ്രത്തിന് പല തവണ കത്തയച്ചിട്ടും മറുപടിയില്ലെന്നും കസ്റ്റംസ് പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക