തൃശൂർ: എഴുന്നള്ളിക്കുന്നതിനും പൊതു പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടുംവിലക്ക്. പാലക്കാട്, തൃശൂർ ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് തൃശൂർ ജില്ല നാട്ടാന നിരീക്ഷണ സമിതി നൽകിയ അനുമതി റദ്ദാക്കണമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് നിർദ്ദേശം നൽകിയത്.
2019ൽ ഗുരുവായൂർ കോട്ടപ്പടിയിലെ വിലക്കിന് ശേഷം ഇക്കഴിഞ്ഞ പതിനൊന്നിന് ആണ് വിലക്ക് നീക്കിയത്. തുടർന്ന് തൃശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നെള്ളിപ്പിന് കർശന ഉപാധികളോടെ അനുമതി നൽകിയത്. എന്നാൽ, ഇതാണ് വനംവകുപ്പ് റദ്ദാക്കിയത്. ഇക്കാര്യത്തിൽ പരിശോധന നടത്തുമെന്ന് കളക്ടർ പറഞ്ഞു.
ക്ഷേത്രങ്ങളിൽ എഴുന്നെള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി നൽകിയപ്പോൾ നൽകിയ നിബന്ധന തെറ്റിച്ചതിനെ തുടർന്നാണ് വിലക്ക്. ഇതോടെ പൂരപ്രേമികളാണ് വിഷമത്തിൽ ആയിരിക്കുന്നത്.
പൂരപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ആണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. താൽക്കാലികമായാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.കർശന ഉപാധികൾ വെക്കണോ എന്ന് ആലോചിച്ചതിനു ശേഷം മാത്രമായിരിക്കും വീണ്ടും അനുമതി നൽകൂവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക