ഇടതുമുന്നണിയിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ തുടരുകയാണ്. ആദ്യ ഘട്ട ഉഭയകക്ഷി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സീറ്റ് വിഭജനത്തില്‍ പ്രാഥമിക ധാരണയാകും.
വിട്ടുവീഴ്ചയ്ക്കുള്ള സന്നദ്ധത ഘടകകക്ഷികള്‍ അറിയിച്ചിട്ടുണ്ട്. സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാകുമെന്നും കേരളീയ ജനമനസില്‍ സര്‍ക്കാരിന് നല്ല പിന്തുണയുണ്ടെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് പറഞ്ഞു.
പാലായില്‍ ജോസ് കെ.മാണി തന്നെ മല്‍സരിക്കുമെന്നും ഉറപ്പായി. മാണി സി.കാപ്പന് പോയ എന്‍സിപിക്ക് നാലുസീറ്റ് കിട്ടില്ല. ഏഴുസീറ്റാണ് എല്‍ജെഡി ചോദിച്ചത്. ജെഡിഎസ് അഞ്ചും. ലയനം നടക്കാത്ത സാഹചര്യത്തില്‍ രണ്ടുകക്ഷികള്ക്കുമുള്ള സീറ്റ് കുറയും.
യുഡിഎഫിന്റെ തകര്‍ച്ച തടയാന്‍ ആര്‍ക്കുമാവില്ലെന്നും വിജയരാഘവന് കെ.എസ്.ടി.എ സമ്മേളനവേദിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക