മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ പുതിയ വഴിതിരിവ്. മുകേഷ് അംബാനിയുടെ കുടുംബത്തിന് നേരെ ഭീഷണി സന്ദേശം അയച്ചിട്ടില്ലെങ്കിലും, മാധ്യമങ്ങളിലൂടെ കത്ത് വ്യാജമാണെന്നും അറിയിച്ച് തീവ്രവാദ സംഘടനയായ ജയ്ഷ് ഉള് ഹിന്ദ്. ഞായറാഴ്ച ടെലഗ്രാം ആപ്പിലൂടെയാണ് അംബാനി കുടുംബത്തിന് നേരെ ഭീഷണി ജെയ്ഷ് സന്ദേശമയച്ചത്.
വീടിന് ഉപേക്ഷിക്കപ്പെട്ട കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും, മുംബൈ ഇന്ത്യന്‍സിന്റെ ലോഗോയുളള ബാഗില്‍ ഇത് ഒരു ട്രെയിലറാണെന്ന് പറഞ്ഞുകൊണ്ടുളള കത്തും പൊലീസിന് ലഭിച്ചിരുന്നു.
സംഘടന പുറത്തുവിട്ട സന്ദേശത്തില്‍ അവിശ്വാസികളില്‍ നിന്ന് പണം സ്വീകരിക്കുന്നില്ലെന്നും, മുകേഷ് അംബാനിയുമായി ഒരു പോരാട്ടവുമില്ലെന്നും പറയുന്നു. മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശമയച്ച ടെലിഗ്രാം അക്കൗണ്ടുമായി ബന്ധമില്ലെന്നും ജെയ്ഷെ ഉള് ഹിന്ദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക