മകളെ ശല്യം ചെയ്തതിന് പൊലീസില്‍ പരാതി നല്കിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഹാഥ്റസിലാണ് സംഭവം. പിതാവിനെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വൈകാരികമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
മൂന്ന് വര്‍ഷം മുമ്പാണ് ഗൗരവ് ശര്‍മ എന്ന യുവാവിനെതിരെ മകളെ ശല്യം ചെയ്തതിന് പിതാവ് പരാതി നല്‍കിയത്. പരാതിയില്‍ ഗൗരവിനെതിരെ പൊലീസ് നടപടിയെടുക്കുകയും ചെയ്തിരുന്നു.
കേസ് പിന്‍വലിക്കേണ്ട കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവിനെ ഗൗരവ് ശര്‍മയുടെ ബന്ധുക്കള്‍ വീടിനടത്തുളള ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി. ക്ഷേത്രത്തിലെത്തിയതും കേസ് പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്ന് പിതാവ് ഗൗരവ് ശര്‍മയുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. കേസ് പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്ന് പിതാവ് വ്യക്തമാക്കിയതോടെ പ്രകോപിതനായ ഗൗരവ് ശര്‍മ ഇദ്ദേഹത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസില്‍ യുവാവ് ജാമ്യത്തിലിറങ്ങിയതായിരുന്നുവെന്ന് ഹത്രാസ് പൊലീസ് മേധാവി വിനീത് ജയ്സ്വാള്‍ പറഞ്ഞു. ഗൗരവ് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു.
എനിക്ക് നീതി വേണം… എന്ന് ആവശ്യപ്പെട്ട് കൊണ്ട് പിതാവിന്റെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക് മുന്നില്‍ നിന്ന് പെണ്‍കുട്ടി ഏങ്ങലടിച്ച് കരയുന്ന ദൃശ്യങ്ങള്‍ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക