വിജയയാത്രയുടെ സമാപനച്ചടങ്ങില്‍ കേരളത്തെ ഇകഴ്ത്തി രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണെന്നാണ് സുരേന്ദ്രന് ശംഖുമുഖത്തെ പരിപാടിയില്‍ പറഞ്ഞത്.
”നവോത്ഥാന നായകന്മാര് സ്വപ്നം കണ്ട ഒരു കേരളമുണ്ട്. അത് ഇന്നത്തെ കേരളമല്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തെ തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും തൊഴിലില്ലാത്തവരുടെയും നാടാക്കി മാറ്റി.
എല്ലാ കാര്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന നാടായി കേരളത്തെ മാറ്റി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ പിആര്‍ പ്രചരങ്ങളിലൂടെ പറയുന്നത് നമ്പര്‍ വണ്‍ കേരളമെന്നാണ്. എന്തിലാണ് കേരളം നമ്പര്‍ വണ്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഇവിടെയാണ്.
ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളും ദളിതരും പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്.
ഏറ്റവും കൂടുതല്‍ മതഭീകരവാദികളുടെ അക്രമണം നടക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഐഎസ്ഐഎസിലേക്ക് പറഞ്ഞുവിടുന്ന സംസ്ഥാനം, ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് സിറിയിലേക്ക് അയക്കുന്ന സംസ്ഥാനവും കേരളമാണ്. ഇതിന് വേണ്ടിയാണോ ഇടതിനെയും വലതിനെയും പിന്തുണച്ചത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക