കൊല്‍ക്കത്ത: കൊല്‍ക്കത്ത തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം രൂപ സഹായധനം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തുക നല്‍കുക പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ്. നാല് അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 9 പേരാണ് ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. തീപിടുത്തം ഉണ്ടായത് കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ റെയില്‍വേയുടെ ന്യൂ കൊയ്ലാഘട്ട് കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലാണ്.
മരിച്ചവരില്‍ റെയില്‍വേ പോലീസ് സേനാംഗവും സ്ഥലം എഎസ്ഐയും ഉള്‍പ്പെടും. ഇവര്‍ തീ അണയ്ക്കാനുളള ശ്രമത്തിനിടെയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.10 ഓടെയായിരുന്നു സംഭവം നടന്നത്. അപകടം ഉണ്ടായത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ടിക്കറ്റ് റിസര്വ്വേഷന് സെര്‍വ്വറുകളും കമ്മ്യൂണിക്കേഷന്‍, സിഗ്നല്‍, ടെലികോം വിഭാഗങ്ങളും പ്രവര്‍ത്തിച്ചിരുന്ന ഫ്ളോറിലാണ്. ദുരന്തത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടത് ദു:ഖകരമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക