മലപ്പുറം : മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്ന പ്രതിയെ പൊലീസ് പിടികൂടി. കോട്ടയ്ക്കലിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ നെച്ചിക്കുന്നത്ത് സ്വദേശി വേണുഗാനന്‍ ആണ് അറസ്റ്റിലയാത്.
കോട്ടയ്ക്കലിൽ കടകൾ കുത്തിതുറന്ന് മോഷണം നടത്തിയിരുന്ന പ്രതി മലപ്പുറം സ്വദേശി നെച്ചികുന്നത്ത് വേണുഗാനനാണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. സ്ഥിര മോഷ്ടാവായിരുന്ന പ്രതി 2002 ൽ നടന്ന ഒരു കൊലപാതകത്തിൽ ഒമ്പത് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.
കടകൾ കുത്തി തുറന്ന് മോഷണം നടത്തിയ ശേഷം, മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയുമാണ് പ്രതിയുടെ പതിവ് രീതി.പണം മോഷ്ടിക്കുന്നതിനൊപ്പം കടയിലെ സി.സി.ടി.വി ഹാർഡ് ഡിസ്ക്ക് പ്രതി മോഷ്ടിക്കുന്നത് അന്വേഷണത്തിന് തിരിച്ചടിയായിരുന്നു.
മൊബൈൽ നമ്പർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് മഫ്തിയിലെത്തിയ പോലിസ് സംഘം കോട്ടയ്ക്കലിലെ ബാർ ഹോട്ടലിൽ നിന്നും പ്രതിയെ പിടികൂടിയത്.
പ്രതി വിവിധ ഇടങ്ങളിൽ നിന്നായി മോഷ്ടിച്ച ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പോലിസ് കണ്ടെടുത്തിട്ടുണ്ട്.
പരാതി ലഭിച്ച കോട്ടയ്ക്കലിലെ മൂന്ന് മോഷണങ്ങളിലെ പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ കേസുകൾ ഉണ്ടോ എന്ന് കൂടുതൽ അന്വേഷണത്തിന് ശേഷം പറയാൻ കഴിയുകയുള്ളെന്ന് കോട്ടയ്ക്കൽ സി.ഐ സുജിത്ത് പറഞ്ഞു.
കൂട്ടുപ്രതികൾക്കായി പോലിസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക