സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തുമ്ബോള് കോണ്‍ഗ്രസ് തലവേദനയായി പോസ്റ്റര്‍ പ്രതിഷേധം. വാമനപുരത്ത് ആനാട് ജയനെതിരെയും തരൂരില്‍ കെ. ഷീബക്കെതിരെയുമാണ് പോസ്റ്ററുകള്‍.
ഇറക്കുമതി സ്ഥാനാര്‍ഥികളെ തരൂരില്‍ കൊണ്ട് വന്ന് മണ്ഡലത്തെ നശിപ്പിക്കാന്‍ നോക്കിയാല്‍ കൈയും കെട്ടിയിരിക്കുമെന്ന് കരുതേണ്ടാ എന്നാണ് രമ്യ ഹരിദാസ് എം.പിയുടെ ഓഫീസിനു മുന്നില്‍ പതിച്ച പോസ്റ്ററില്‍ ഉള്ളത്.
കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കും വാമനപുരത്തു സീറ്റ് കൊടുക്കരുതെന്ന് ആനാട് ജയനെതിരെ കല്ലറയില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. ചേലക്കരയില്‍ സി.സി ശ്രീകുമാറിനെതിരെയും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. വിജയസാധ്യത ഇല്ലാത്ത സി.സി ശ്രീകുമാറിനെ ചേലക്കരയ്ക്ക് വേണ്ട എന്നാണ് വിവിധയിടങ്ങളില്‍ ഉയര്‍ന്ന ഫ്ലക്സുകളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക