ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ആര് മത്സരിക്കും എന്നതില്‍ ഇതുവരേയും അന്തിമ തീരുമാനം ആയിട്ടില്ല. എന്നാല്‍ ദേശീയ സെക്രട്ടറി ദേവരാജന്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഫോര്‍വേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റി തീരുമാനം. പിണറായി വിജയനെതിരെ മറ്റാരെ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണെന്നും പാര്‍ട്ടി അറിയിച്ചു.
പിണറായി വിജയനെതിരെ ദേവരാജന്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബംഗാളിലും ത്രിപുരയിലും ഇടത് മുന്നണിയുടെ ഭാഗമായ ഫോര്‍വേഡ് പാര്‍ട്ടി സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവിനെതിരെ മത്സരിക്കുന്നത് ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് വിശദീകരണം.
ധര്‍മ്മടത്ത് ഇനി മത്സരിക്കാനില്ലെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം മമ്പറം ദിവാകരന് നേരത്തെ അറിയിച്ചിരുന്നു. കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ സമീപനം മടുപ്പുണ്ടാക്കി. പിണറായിക്കെതിരെ ആര് മത്സരിച്ചാലും ഒരു കുഴപ്പവും ഇല്ലെന്നുമായിരുന്നു മമ്പറം ദിവാകരന്റെ പ്രതികരണം.
‘പിണറായി വിജയനുമായി വ്യക്തപരമായി നല്ല അടുപ്പമുണ്ട്. എന്നാല്‍ രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ട്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഇപ്പോഴും ഉണ്ടെങ്കിലും ചിലരുടെ സമീപനമാണ് മടുപ്പുണ്ടാക്കുന്നത്. അതിനാല്‍ പിണറായി വിജയനെതിരെ മത്സരിക്കാന്‍ താനില്ല. പിണറായി വിജയനെതിരെ ആര് മത്സരിച്ചാലും തനിക്കെതിരെ ഒരു കുഴപ്പവുമില്ല.’ മമ്പറം ദിവാകരന് പറഞ്ഞു.
എന്നാല്‍ പിണറായി വിജയനോട് ഇനിയും മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ഒരു കോണ്ഗ്രസുകാരന് എന്ന നിലക്ക് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും മമ്പറം ദിവാകരന് പറഞ്ഞു.
അഞ്ച് പതിനാറ്റാണ്ടുകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച തനിക്ക് ഒരു അംഗീകാരം പോലും പാര്‍ട്ടി തരാതിരുന്നതും ചിലരുടെ താല്പര്യം കാരണമാണ്
. ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗാപാലുമാണ് തനിക്ക് നിര്‍വ്വാഹക സമിതി അംഗത്വം നല്‍കിയതെന്നും മമ്പറം ദിവാകരന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക