ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാർട്ടി വ്യക്തമാക്കിയതാണെന്ന് എ. വിജയരാഘവന് പറഞ്ഞു. അത് തന്നെയാണ് പാർട്ടിയുടെ പൊതു നിലപാടെന്നും ജനങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള നിലപാടാണ് പാർട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും വിവാദത്തിൽ കാര്യമില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും വിജയരാഘവന് പറഞ്ഞു.
‘നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും’; മുല്ലപ്പള്ളി
ശബരിമല സെറ്റില്‍ ചെയ്ത വിഷയമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയും വ്യക്തമാക്കി. ഇനി തീരുമാനം എടുക്കേണ്ടത് സുപ്രിം കോടതിയാണ്. എന്‍.എസ്.എസിന്റെ സ്വാതന്ത്ര്യമാണ് കടകംപള്ളിയുടെ ഖേദപ്രകടനത്തെ വിമര്‍ശിച്ചത്. വിമര്‍ശിക്കാന്‍ എന്‍.എസ്.എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും എസ്.ആര്.പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക