ഫ്രാന്‍സിലെ വിവാദ ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലെ ഹെദബ്ദോ വീണ്ടും വിവാദത്തില്‍. ബ്രിട്ടീഷ് രാജകുടുംബാംങ്ങളായ ഹാരി രാജകുമാരന്റെയും മേഗന് മര്‍ക്കലിന്റെയും അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ മാഗസിന് പുറത്തുവിട്ട പുതിയ കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്.
അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വംശജന് ജോര്‍ജ് ഫ്ളോയ്ഡായി മേഗന് മര്ക്കലിനെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ജോര്‍ജ് ഫ്ളോയ്ഡിനെ ചവിട്ടി നിന്ന പൊലീസുകാരനായി ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെയും ചിത്രീകരിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് മേഗന് ബക്കിംഗ്ഹാം കൊട്ടാരം വിട്ടതെന്നാണ് കാര്‍ട്ടൂണിന്റെ തലക്കെട്ട്. കാരണം എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് കാര്‍ട്ടൂണില്‍ മേഗന് പറയുന്നുമുണ്ട്.ഈ കാര്‍ട്ടൂണ്‍ അതിരു കടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പലരം ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തി.
2020 മെയ് മാസത്തില്‍ അമേരിക്കന്‍ പൊലീസിന്റെ ആക്രമണം മൂലം ശ്വാസം മുട്ടി മരിച്ച ജോര്‍ജ് ഫ്ളോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്റെ മരണമാണ് കാര്‍ട്ടൂണ്‍ വിഷയമാക്കിയിരിക്കുന്നത്. മാഗസിന്റെ വംശീയപരമായ സമീപനത്തിന്റെ തെളിവാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക