ന്യൂഡല്‍ഹി: എംപി സ്ഥാനം രാജിവെച്ചല്ല താന്‍ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കെ മുരളീധരന്. തെരഞ്ഞെടുപ്പിന് ശേഷമേ എംപി സ്ഥാനം രാജിവെക്കുകയുള്ളൂ. വിജയിച്ചുകഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പ് പിന്നീടാവും ഉണ്ടാവുകയെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
‘അക്രമ രാഷ്ട്രീയത്തിനെതിരെ വെല്ലുവിളിയുയര്‍ത്തിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ മത്സരിച്ചിരുന്നു. നാല്പേര് ജയിച്ചു. അത് എല്ലാപാര്‍ട്ടിക്കാരും ചെയ്യുന്നതാണ്. ഇത്തവണ വര്‍ഗ്ഗീയതയ്ക്ക് എതിരെയുള്ള പോരാട്ടമാണ്. നേമം ഒരിക്കലും ഒരു ഉറച്ച സീറ്റല്ല. വടകരയും യുഡിഎഫിന്റെ ഉറച്ച സീറ്റല്ല. ടജനങ്ങള്ക്ക് കാര്യങ്ങളറിയാം’, കെ മുരളീധരന് പറഞ്ഞു.
ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതുകൊണ്ടാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ, ‘ആറ് സീറ്റുകളിലെ പ്രശ്നം 24 മണിക്കൂറുകൊണ്ട് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. അങ്ങനെ നോക്കുകയാണെങ്കില്‍, കുറ്റ്യാടി ഇപ്പോള്‍ സിപിഐഎം തിരിച്ചെടുക്കുമെന്ന് പറയുന്നു. കേഡര്‍ പാര്‍ട്ടിയില്‍ത്തന്നെ വ്യത്യാസം വന്നു. ഞങ്ങള്‍ക്കിതൊന്നും പുത്തരിയല്ല. ഞങ്ങള്‍ക്കിത് സ്ഥിരം പതിവാണ്’.
വട്ടിയൂര്‍ക്കാവിലെ തന്റെ പ്രവര്‍ത്തനമാണ് നേമത്തേക്ക് പരിഗണിക്കാന്‍ കാരണമായതെന്നും മുരളീധരന് വ്യക്തമാക്കി. ‘നേമത്തിനോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.
അവിടെ എട്ടുവര്‍ഷത്തെ നിയമസഭാ സാമാജികന് എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനം കൊണ്ടും നേമത്തെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന ആള് എന്നതുമാണ് നേമം എന്നെ ഏല്‍പിക്കാനുണ്ടായ കാരണമെന്നാണ് ഞാന്‍ കരുതുന്നത്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക