തിരുവനന്തപുരം: ബി.ജെ.പി ഒഴിച്ചിട്ട കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയായേക്കും. ഇവിടേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി കേന്ദ്രനേതൃത്വം ശോഭയുമായി വീണ്ടും ചര്‍ച്ച നടത്തുന്നു. ശോഭയ്ക്ക് ഒരു കാരണവശാലും സീറ്റ് നല്‍കില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
കഴക്കൂട്ടം തന്റെ സീറ്റാണെന്നും വിട്ടുകൊടുക്കാനാകില്ലെന്നും ഉള്ള പിടിവാശിയിലാണ് കേന്ദ്രമന്ത്രി വി.മുരളീധരന്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രിയായ മുരളീധരന് സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ദേശീയനേതൃത്വത്തിന്റെ അനുമതി വേണം. അത് ഉടന്‍ സാധ്യമാകുമോ എന്നറിയില്ല.
കോണ്‍ഗ്രസ്സില്‍ നിന്ന് ഒരു പ്രമുഖ നേതാവ് രാജിവെച്ച് കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്.
ആ സാധ്യത മങ്ങിയതോടെയാണ് ദേശീയ നേതൃത്വം വീണ്ടും ശോഭാ സുരേന്ദ്രനെ വിളിച്ചത്. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ ശോഭയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.
മത്സരിക്കാനില്ലെന്ന് ആദ്യമേ പറഞ്ഞ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥി പട്ടികയിലേക്ക് സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്നില്ല. ദേശീയ നേതൃത്വം ഇടപെട്ടാണ് ശോഭയെ ചാത്തന്നൂര്‍ മണ്ഡലത്തിലേക്ക് പരിഗണിച്ചത്. പക്ഷെ, അവര്‍ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക