മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണികണ്ഠന് എന്ന മണിക്കുട്ടനാണ് പിന്മാറിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി നില്ക്കാന് താത്പര്യമില്ലെന്നും മണിക്കുട്ടന് വ്യക്തമാക്കി. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പണിയ വിഭാഗത്തില്‍പ്പെട്ട ഒരാളെ നാമനിര്‍ദ്ദേശം ചെയ്തതില്‍ അഭിമാനമുണ്ട്. “സ്ഥാനാര്‍ഥിയായി നില്ക്കാന് തനിക്ക് താത്പര്യമില്ല. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും മണിക്കുട്ടന് വ്യക്തമാക്കി.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ഉന്നതതല യോഗം ഇന്ന് ചേരും |
പ്രഖ്യാപനം വന്നതിനുശേഷമാണ് ബി.ജെ.പി. ജില്ലാകമ്മിറ്റിയംഗങ്ങള്‍ വിളിക്കുന്നതും സ്ഥാനാര്‍ഥിത്വത്തെപ്പറ്റി സംസാരിച്ചതും. ബി.ജെ.പി.സ്ഥാനാര്‍ഥിയായി നിയോജകമണ്ഡലത്തില്‍ മത്സരിക്കണമോ എന്നകാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.ആലോചിച്ച ശേഷം സ്ഥാനാര്‍ഥിയാകേണ്ട എന്നാണ് തീരുമാനമെന്നും മണികണ്ഠൻ പറഞ്ഞു
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന മണിക്കുട്ടൻ പണിയവിഭാഗത്തില്‍നിന്നുള്ള ആദ്യ എം.ബി.എ.ക്കാരനാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക