കഴക്കൂട്ടത്ത് കോൺഗ്രസിന് വിമത ഭീഷണിയെന്ന് റിപ്പോർട്ട്. ഒരു വിഭാഗം, എസ്.എസ് ലാലിനെതിരെ വിമത സ്ഥാനാർഥിയെ നിർത്താൻ നീക്കം തുടങ്ങി. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും. ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ധനാണ് ലാല്‍. എന്നാൽ ശശി തരൂരാണ് ലാലിനെ കഴക്കൂട്ടത്ത് കൊണ്ടുവന്നതെന്നും സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്നുമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.
ധര്‍മ്മടത്ത് കെ. സുധാകരന് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോണ്‍ഗ്രസ് പ്രവർത്തകർ എലത്തൂരിലും വിമത സ്ഥാനാർഥിയെ നിർത്തിയേക്കും. കൂടാതെ സീറ്റ് മാണി സി കാപ്പന്റെ പാർട്ടിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്തില്ലെങ്കില്‍ വിമതനെ നിർത്തും. രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന് എഐസിസി സെക്രട്ടറി പറഞ്ഞതായി കോണ്‍ഗ്രസ് പ്രവർത്തകർ അറിയിച്ചു. ഇന്നലെ എലത്തൂരിലെ ഡിസിസി, ബ്ലോക്ക്, ജില്ലാ ഭാരവാഹികള്‍ രാജിവെച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക