‘ഒരു നായ ചത്താൽ പോലും നമ്മൾ അനുശോചിക്കും. പക്ഷേ 250 കർഷകർ ഇവിടെ മരിച്ചിട്ട് ഇവിടെ ആരും അനുശോചിച്ചില്ല. എന്നെ പുറത്താക്കിയാലും വേണ്ടില്ല. ഞാൻ പറയും..’ കർഷക സമരത്തെ തുണച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക് പറഞ്ഞ വാക്കുകളാണിത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നയങ്ങളെയും കർഷകരോട് കാട്ടുന്ന ക്രൂരതകളെ കുറിച്ചും തുറന്നടിച്ചത്.
‘ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പിന്തുണ ബിജെപിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. വിവാദ കർഷിക നിയമങ്ങൾ മൂലമാണിത്. ഇങ്ങനെ പോയാൽ ഇവിടെയെല്ലാം ബിജെപി തകരും.
ഞാൻ പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഇക്കാര്യം സംസാരിച്ചിരുന്നു. കർഷകർ വെറും കയ്യോടെ മടങ്ങിപോകില്ല. അവരുമായി തുറന്ന ചർച്ച വേണം.
ഞാൻ ഈ പറയുന്നത് െകാണ്ട് സർക്കാരിന് ദോഷം ചെയ്യുന്നെങ്കിൽ ഞാൻ രാജി വയ്ക്കാൻ തയാറാണ്. ഗവർണർ അല്ലെങ്കിലും ഇതേ കുറിച്ച് ഞാൻ ഇനിയും സംസാരിക്കും.’ അദ്ദേഹം പറയുന്നു.
‘ജനങ്ങൾ ബിജെപി എംഎൽഎമാരെ കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് പല ഗ്രാമങ്ങളിലും. അവർക്ക് അവിടങ്ങളിൽ പ്രവേശിക്കാൻ പോലും കഴിയുന്നില്ല.
ഈ പ്രശ്നം പരിഹരിക്കാതെ കൊണ്ടുപോകുന്നത് സർക്കാരിന് ദോഷം ചെയ്യും. ഞാൻ ഈ പറയുന്നത് പാർട്ടിക്ക് എതിരായിട്ടല്ല. കർഷകർക്ക് തോന്നണം അവർക്കായി സംസാരിക്കാൻ ആരെങ്കിലുമുണ്ടെന്ന്.’ സത്യപാൽ മാലിക് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക