സെറിബ്രല്‍ പാള്‍സി ബാധിച്ച പതിനഞ്ചുകാരിയായ ഒരു മകള്‍. മകളെ പോറ്റാന്‍ അങ്ങേയറ്റം ദുരിതപൂര്‍ണമായ ജീവിതസാഹചര്യങ്ങളില്‍ വലയുന്ന അമ്മയും. പുതുവൈപ്പ് സ്വദേശി ഷൈലജാ സേവ്യറിന്റെയും മക്കളുടെയും ജീവിതം കണ്ണുനിറയ്ക്കും.
നടക്കാനോ സംസാരിക്കാനോ ഒന്നും സ്റ്റെഫിക്കാകില്ല. സെറിബ്രല്‍ പാള്‍സി ബാധിച്ച സ്റ്റെഫിയെ കുളിപ്പിക്കണമെങ്കില്‍ വീടിന് പുറത്തേക്ക് ഈ അമ്മ എടുത്ത് കൊണ്ടു പോകണം .
പതിനഞ്ച് വയസുകാരിെയ ഈ വിധം ഒന്ന് കുളിപ്പിക്കണമെങ്കില്‍ അവളുടെ പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റണമെങ്കില്‍ അമ്മ തന്നെ വേണം. അടച്ചുറപ്പില്ലാത്ത വീട്. ശുചിമുറിയുമില്ല.
വീടിന് പുറത്തെ തുറസായ സ്ഥലത്ത് ഈ മകളെ ദിവസേനയുള്ള പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാന്‍ കൊണ്ടപോകുന്ന ഈ അമ്മയുടെ ദുരവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. സ്റ്റെഫിയെ തനിച്ചാക്കി മറ്റ് ജോലികള്‍ക്ക് പോകാനും ഷൈലജയ്ക്ക് സാധിക്കില്ല.
കണ്ണൂരില്‍ കൂലിപ്പണി ചെയ്യുന്ന ഭര്‍ത്താവ് സേവ്യറിന്റെ തുച്ഛമായ വരുമാനമാണ് ഏക ആശ്രയം. എന്നാല്‍ ഒരു മാസം മകളുടെ ചികില്‍സയ്ക്ക് വരുമാനത്തില്‍ വലിയ ഭാഗം മാറ്റി വയ്ക്കേണ്ടതുമുണ്ട്.
സ്റ്റെഫിയുടെ ചേച്ചി സെറീന് സേവ്യര്‍ അവസാന വര്‍ഷ ഐ.ടി.ഐ വിദ്യാര്‍ഥിനിയാണ്. സെറീനൊരു ജോലിയാണ് കുടുംബത്തിന്റെ സ്വപ്നം.
എട്ട് വര്‍ഷമായി താമസിക്കുന്നയിടത്തെ വീടെന്ന് വിളിക്കാനും കഴിയണമെന്നാണ് ആഗ്രഹം,
പ്രതികരിക്കാൻ ഇവിടെ എഴുതുക