ജയ്പൂർ : രാജസ്ഥാനിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ബിക്കാനീർ ജില്ലയിലെ ഹിമ്മതസാർ ഗ്രാമത്തിൽ കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കുടുങ്ങിയ അഞ്ച് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. കാലിയായിരുന്ന ധാന്യപ്പുരയിലെ കണ്ടയ്നറിനുള്ളിൽ ഓരോരുത്തരായി കയറിയതിനു പിന്നാലെ ഇത് അടഞ്ഞതോടെ കുട്ടികൾ ഇതിൽ കുടുങ്ങുകയും ശ്വാസംമുട്ടുകയുമായിരുന്നു.
സേവരാം (4), രാധ (5), രാവിന (7), പൂനം (8), മാലി എന്നീ കുട്ടികളാണ് മരണപ്പെട്ടത്. കുട്ടികളെ കാണാതായതിനെ തുടർന്ന് അമ്മ നടത്തിയ തെരച്ചിലിലാണ് കണ്ടയ്നറിനുള്ളിൽ നിന്നും ഇവരെ കണ്ടെത്തിയത്. ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച വൈകുന്നേരം ജുൻജുനു ജില്ലയിൽ കളിക്കുന്നതിനിടെ മണ്ണ് ദേഹത്ത് ദേഹത്ത് വീണ് മൂന്ന് കുട്ടികൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 7 വയസുകാരനായ കാരനായ പ്രിൻസ്, സുരേഷ്, സോന (10) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആൺകുട്ടി ചികിത്സയിലാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറി. അതേസമയം, കുട്ടികളുടെ മരണത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക