വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി. വടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് തട്ടിപ്പിന് ഇരയായ 11 പേരാണ്. ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് 1,85,000 രൂപ നഷ്ടപ്പെട്ടു. കൂടാതെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എഞ്ചിനീയറിംഗ് വിദ്യാർഥി വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപര്‍ണ്ണക്ക് 20,000 രൂപയാണ് നഷ്ടമായത്. 10,000 രൂപ വീതം രണ്ട് തവണയായി എസ്ബിഐ അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ പിന്‍വലിച്ചു.
കേരളത്തില്‍ ഇടുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ശരത് കുമാര്‍
ഇങ്ങനെ തട്ടിയെടുത്തത് അപര്‍ണ്ണയുടെ സ്കോളര്‍ഷിപ്പ് തുകയാണ്. വടകര പുതിയാപ്പ്മലയില്‍ തോമസിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് 40,000 രൂപ. നാല് തവണകളായി 10,000 രൂപ വീതം പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. സമാനമായ രീതിയില്‍ തന്നെയാണ് മറ്റുള്ളവരുടെയും പണം നഷ്ടപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക