മലപ്പുറം : വളാഞ്ചേരി വെട്ടിച്ചിറയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിയെ ഇരുപത് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ഇരുപതുകാരി സുബീറ ഫർഹത്തിനെ കണ്ടെത്താൻ രൂപീകരിച്ച അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി.
പെൺകുട്ടിയെ കാണാതാവുന്നതിന് തൊട്ടു മുൻപ് ജോലി സ്ഥലത്തേക്ക് നടന്നു പോവുന്ന സി സി ടി വി ദൃശ്യങ്ങളാണിത്. എന്നാൽ കഞ്ഞിപ്പുര ദേശീയപാതയുടെ ഭാഗത്തേക്ക് എത്തിയിട്ടുമില്ല. ഇടയ്ക്കു വച്ച് എവിടേക്ക് അപ്രത്യക്ഷമായെന്ന സംശയമാണുയരുന്നത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് സുബീറ.
പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പെൺകുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഈ വഴിക്കുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
മലപ്പുറത്ത് നിന്നുള്ള സൈബർസംഘവും പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്തെ മൂന്ന് ടവറുകൾ കേന്ദ്രീകരിച്ചുള്ള ഫോൺ രേഖകളാണ് പോലീസ് പരിശോധിച്ച് വരുന്നത്.
അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. തിരൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ വളാഞ്ചേരി സി ഐ പി.എം. ഷമീർ ആണ് കേസ് അന്വേഷിക്കുന്നത്.
ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ കുട്ടിയെ കണ്ടെത്താനാണ് പോലീസ് ശ്രമം. പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പെൺകുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ഈ വഴിക്കുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മലപ്പുറത്ത് നിന്നുള്ള സൈബർസംഘവും പ്രദേശത്ത് പരിശോധന നടത്തി. വിവാഹിതയായ പെൺകുട്ടി ഒരു വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക