നീതിയ്ക്കും മാനുഷികതയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും ജാതി, മതം, വംശം തുടങ്ങിയവയുടെ പേരിൽ തങ്ങൾ വോട്ട് പിടിക്കാറില്ലെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. തമിഴ്നാട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് രാജ്നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ന്യൂനപക്ഷ പ്രീണനം എന്നത് തങ്ങളുടെ നയമല്ല എന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിൽ ജാതി പറഞ്ഞാണ് ഡിഎംകെ വോട്ടുകൾ നേടാൻ ശ്രമിക്കുന്നത്. ജാതിയും മതവുമൊന്നും പറഞ്ഞ് തങ്ങൾ വോട്ടു പിടിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിൽ സാമുദായികടിസ്ഥാനത്തിൽ വോട്ട് പിടിക്കുകയാണ് ഡിഎംകെ. ഇത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കൂടുതൽ താമര വിരിയും; ശോഭ സുരേന്ദ്രന് വോട്ട് തേടി റോഡ് ഷോയിൽ കെ. സുരേന്ദ്രൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക