ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരന് ബിന്‍ ഹുസൈന് രാജകുമാരന് വീട്ടുതടങ്കലില്‍. രാജകുമാരന് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് ഭരണ അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നെന്ന് ആരോപിച്ചാണ് ജോര്‍ദാന്‍ രാജകുമാരനെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
രാജ്യത്ത് നടക്കുന്ന അഴിമതിക്കെതിരെയും ഭരണപരാജയത്തിനെതിരെയും രൂക്ഷവിമര്‍ശനം രാജകുമാരന് വീഡിയോയില്‍ ഉന്നയിക്കുന്നുണ്ട്. ജോര്‍ദാന്‍ ജനതയുടെ ക്ഷേമത്തിന് ഭരണകൂടം രണ്ടാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.
രാജ്യത്തുള്ള പത്ത് ദശലക്ഷം ജനങ്ങളുടെ ജീവിതത്തെയും അന്തസിനെയും ഭാവിയെക്കാളും പ്രധാനമാണ് ഇവിടത്തെ വ്യക്തിപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍,’ രാജകുമാരന് പുറത്തു വിട്ട വീഡിയോയില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഈ വീഡിയോ ബിബിസിക്ക് കൈമാറിയത്.
രാജകുമാരന് നല്കുന്ന സുരക്ഷകള്‍ പിന്‍വലിച്ചിട്ടുണ്ട്, ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന് വിഛേദിച്ചു. പുറത്തേക്ക് പോവാനോ ആരോടും സംസാരിക്കാനോ പാടില്ലെന്ന് ജോര്‍ദാന്‍ സൈനിക നേതാവ് അറിയിച്ചതായും ഇദ്ദേഹം പറയുന്നു.
സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് പയോഗിച്ചാണ് ഈ വീഡിയോയില്‍ സംസാരിക്കുന്നത്. ഇതും ഉടന്‍ തന്നെ വിച്ഛേദിക്കുമെന്നാണ് കരുതുന്നതെന്നും രാജകുമാരന് പറയുന്നു.
അബ്്ദുള്ള രാജാവിനെതിരെ വിമര്‍ശമുന്നയിച്ച രഹസ്യകൂടിക്കാഴ്ചയില്‍ ഹംസ രാജകുമാരനും പങ്കെടുത്തതാണ് വീട്ടുതടങ്കലിന് കാരണമായി പറയുന്നത്.
എന്നാല്‍ താന്‍ ഒരു ഗൂഡാലോചനയുടെയും ഭാഗമല്ലെന്നും വിമര്ശനങ്ങളുന്നയിക്കുന്നവര്ക്കെതിരെയുള്ള സ്ഥിരം ആരോപണമാണിതെന്നും ഹംസ പറയുന്നു.
രാജകുടുംബത്തില്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. അവര്‍ എല്ലാത്തിനും മുകളിലായി രാജ്യത്തെയും പൗരരെയും കാണുന്നെന്നും ഹംസ രാജകുമാരന് പറയുന്നു.
ജോര്‍ദാന്‍ രാജകുടുംബത്തില്‍ നിന്നും അപൂര്‍വമായാണ് ഭരണത്തിനെതിരെ പരസ്യവിമര്‍ശനം ഉയരാറ്. 1999 മുതല്‍ ജോര്‍ദാന്‍ ഭരണാധികാരിയാണ് അബ്ദുള്ള രാജാവ്. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധമാണ് അബ്ദുള്ള രാജാവ് വെച്ചുപുലര്‍ത്തുന്നത്.
ജോര്‍ദാനിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊന്നാണ് ഹംസ രാജകുമാരന്. എളിമയുള്ളവനായെന്നാണ് ജോര്‍ദാന്‍ ജനതയ്ക്ക് ഇദ്ദേഹത്തെ കുറിച്ചുള്ള പ്രതിഛായ.
സാധാരണ ജനങ്ങളുമായി അടുത്തിടപഴകിയിരുന്ന അന്തരിച്ച പിതാവ് ഹുസൈന് രാജാവിന്റെയും ഹംസ രാജകുമാരന്റെയും പെരുമാറ്റത്തില്‍ സാമ്യമുണ്ടെന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു.
2004 ല്‍ ഇദ്ദേഹത്തെ കിരീടാവകാശി സ്ഥാനത്തു നിന്നും അബ്ദുള്ള രാജാവ് മാറ്റിയിരുന്നു. മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സ്ഥാനത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്നും ഹംസ രാജകുമാരനെ ഒഴിവാക്കുകയാണെന്നാണ് അന്ന് രാജാവ് നല്കിയ വിശദീകരണം. അബ്ദുള്ള രാജാവിന്റെ മകനാണ്് നിലവിലെ ജോര്‍ദാന്‍ കിരീടാവകാശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക