പോളിംഗിന് പിന്നാലെ കണ്ണൂർ കടവത്തൂരിൽ സിപിഎം – മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെ കടവത്തൂർ ഭാഗത്തെ 150,149 ബൂത്തുകളിൽ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. കൊലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്സിൻ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. പോളിംഗിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു.
വൈകിട്ട് പോളിംഗ് കഴിഞ്ഞ് മുഹ്സിൻ വീട്ടിൽ എത്തിയതിന് പിന്നാലെ സ്ഥലത്തേക്ക് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ബോംബ് എറിയുകയും മൻസൂറിന്റെ കാലിന് വെട്ടുകയും ചെയ്തുവെന്നാണ് വിവരം. അക്രമിസംഘത്തിലുണ്ടായിരുന്ന ഷിനോസ് എന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. കൊലപ്പെട്ട മൻസൂറിന്റെ അയൽവാസി കൂടിയാണ് ഇയാൾ. കഴിഞ്ഞ ദിവസം
കായംകുളത്തും ഹരിപ്പാടും സംഘർഷമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക