ന്യൂസീലൻഡ്: കൊവിഡ് ബാധിതരെ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തി ന്യൂസീലൻഡ്. ന്യൂസീലൻഡ് സ്വദേശികളായ യാത്രികർക്കും ഈ വിലക്ക് ബാധകമാണ്. ഓക്ലാൻഡിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർടൻ ഇത് സംബന്ധിച്ച സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
വിദേശ യാത്രികരിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് 23 കൊവിഡ് രോഗികളെ കണ്ടെത്തിയതും അതിൽ 17 ഇന്ത്യക്കാരെ തിരിച്ചറിയുന്നതും. തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രികരിൽ കൂടുതൽ കൊവിഡ് രോഗബാധ കാണപ്പെട്ടതിനെ തുടർന്നാണ് ന്യൂസിലൻഡിന്റെ ഈ നടപടി. രണ്ടാഴ്ചത്തേക്കാണ് താൽക്കാലിക വിലക്ക്.
ഈ നിരോധനം ഇന്ത്യയെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ലെന്നും, അപകടസാധ്യതകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലാണ് തങ്ങൾ ശ്രെദ്ധിക്കുന്നതെന്നും ജസീന്ത ആർടൻ അറിയിച്ചു. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കൂടുതൽ രോഗികളും ഇന്ത്യയിൽ നിന്നുള്ളതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും ജസീന്ത കൂട്ടിച്ചേർത്തു. ഏപ്രിൽ 11നാരംഭിക്കുന്ന വിലക്ക് ഏപ്രിൽ 28 വരെ തുടരും. നിരോധനം നീക്കണോ തുടരണോ എന്നുള്ള തീരുമാനങ്ങളും നടപടികളും സർക്കാർ പുനഃപരിശോധിക്കും എന്നുമാണ് സൂചന.
കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിലുണ്ടായ ആദ്യ കൊവിഡ് തരംഗത്തിന് ശേഷം കൂടുതൽ മാരകമായ കൊവിഡ് വ്യാപനത്തെയാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവര്‍ 1കോടി 28ലക്ഷത്തിന് മുകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക