സിനിമാ സെൻസറിംഗ് അവസാനിപ്പിക്കാൻ തീരുമാനവുമായി ഇറ്റലി. ‘കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിൽ കയറാൻ സർക്കാരിനെ അനുവദിക്കുന്ന നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയില്ല’ എന്ന പ്രഖ്യാപനത്തോടെയാണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്. സാംസ്കാരിക മന്ത്രി ഡെറിയോ ഫ്രാൻസെസ്ച്ചിനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കണ്ണൂർ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൂങ്ങി മരിച്ച നിലയിൽ
സിനിമാ രംഗങ്ങൾ നീക്കാനും ആവശ്യമെന്നാൽ സിനിമകൾ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നൽകുന്ന നിയമമാണ് രാജ്യത്ത് ഇല്ലാതായത്. 1913 മുതലുള്ള നിയമമായിരുന്നു ഇത്. ഇത് പ്രകാരം, ഇറ്റലിയിൽ പ്രദർശനത്തിനൊരുങ്ങുന്ന ഒരു സിനിമയുടെ റിലീസിംഗ് തടയാനോ സദാചാരപരമോ മതപരമോ ആയ കാരണങ്ങളാൽ കട്ടുകൾ നിർദ്ദേശിക്കാനോ നീക്കം ചെയ്യാനോ ഇനി സർക്കാരിന് സാധിക്കില്ല.
മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ച് നിർത്തി മുത്തച്ഛൻ സാധനം വാങ്ങാൻ പോയി; ക്ഷുഭിതരായി നാട്ടുകാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക