വീണ്ടും കോവിഡ് മഹാമാരി സംസ്ഥാനത്ത് ശക്തിയാർജ്ജിക്കുകയാണ്. ദിനംപ്രതി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പല ജില്ലകളിലും കർശന നിരോധനങ്ങൾ ഏർപ്പെടുത്തുകയാണ്. കോഴിക്കോട് ജില്ലയില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു വാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിച്ചു, ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് ലംഘിച്ച് നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് നേരെ പോലീസും മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിയ്ക്കണമെന്നാണ് ഉത്തരവിലെ നിർദേശം. പൊതുപരിപാടികള്‍ക്ക് തുറസായ സ്ഥലത്ത് 200 പേരും അടച്ചിട്ട സ്ഥലത്ത് നൂറ് പേര്‍ക്കും മാത്രമെ പങ്കെടുക്കാന്‍ അനുമതിയുള്ളു. ആരാധനാലയങ്ങളില്‍ നൂറിൽ കൂടുതല്‍ ആളുകളെ അനുവദിക്കില്ല.
സംവാദത്തിനിടെ മാറിടത്തിന്റെ അളവു ചോദിച്ചു; വായടപ്പിക്കുന്ന മറുപടി നല്കി നടി
പ്രതികരിക്കാൻ ഇവിടെ എഴുതുക