സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ് ജാനകിയുടെയും നവീൻ റസാഖിന്റെയും ഡാൻസ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഈ വൈറല്‍ ഡാന്‍സിനെതിരെ വിദ്വേഷ പ്രചരണങ്ങള്‍ തുടർന്ന് കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ജാതിയും മതവും തിരഞ്ഞ് ആക്രമിയ്ക്കുന്നതിനെതിരെ നിരവധി പേർ രംഗത്ത് വന്നിട്ടുമുണ്ട്. ഡാന്‍സിനെതിരെ വിദ്വേഷ പ്രചരണങ്ങള്‍ തുടരവെ പ്രതികരണവുമായി മുന്നോട്ട് വന്നിരിയ്ക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല.
സൗഹൃദങ്ങളിൽ മതം കാണരുതെന്നും മതം കയറ്റരുതെന്നും പറഞ്ഞ ശശികല സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ലെന്നും പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് ശശികലയുടെ പ്രതികരണം. വെറും ഒരു ഡാന്‍സിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ല. ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ. മോളുടെ ചടുല ചലനങ്ങൾ സൂപ്പര്‍ എന്ന് പറയാതിരിക്കാൻ വയ്യ. മാതാപിതാക്കളുടെ അഭിമാനമായി ഒരു നല്ല ഡോക്റ്ററായും ഒരു നല്ല കലാകാരിയായും അറിയപ്പെടണം. നവീൻ റസാക്കും മിടുക്കൻ തന്നെ. തികച്ചും ആകർഷകമാണ് ആ ചുവടുവെപ്പുകൾ. നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ. അങ്ങനെ ഉയർന്ന് വന്ന എല്ലാ സംശയങ്ങൾക്കും സ്വയം ഉത്തരം നൽകണം. ശശികല ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക