പാനൂർ : കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ വെട്ടിയത് ശ്രീരാഗ് എന്ന് സഹോദരൻ മുഹ്സിൻ. അക്രമികളുടെ ലക്ഷ്യം താനായിരുന്നു എന്നും തടയാൻ വന്ന മന്‍സൂറിനെ വെട്ടുകയായിരുന്നെന്നും മുഹ്സിൻ പറഞ്ഞു. ആക്രമിക്കാൻ വന്ന എല്ലാവരെയും തനിക്ക് തിരിച്ചറിയാനാകുമെന്നാണ് മുഹ്സിൻ അവകാശപ്പെട്ടത്.
സജീവരാഷ്ട്രീയ പ്രവർത്തകനല്ലാത്ത മൻസൂർ 15ഓളം വരുന്ന അക്രമികളുടെ ഇരയായി മാറുകയായിരുന്നു എന്നും പിന്നീടുണ്ടായ ബോംമ്പേറിൽ മന്‍സൂര്‍ രക്തത്തില്‍ കുളിച്ചു നില്‍ക്കുന്നതാണ് കണ്ടെതെന്നും മുഹ്സിന് പറഞ്ഞു.
മന്‍സൂറിനെ വെട്ടാനുള്ള ശ്രമത്തിനിടെയാണ് ഷിനോസ് നാട്ടുകാരുടെ പിടിയിലാകുന്നത്. ബോബിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകളാണ് ഷിനോസിനെ പൊലീസിന് കൈമാറിയതെന്നും മുഹ്സിന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന വീറും വാശിയും അല്ലാതെ പ്രദേശത്ത് ഇതുവരെ രാഷ്ട്രീയ കലഹങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മുഹ്സിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക