കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. പൗരന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുകയാണ് വേണ്ടതെന്നും സർക്കാർ യാഥാർത്ഥ്യത്തെ മറന്നാണ് പെരുമാറുന്നതെന്നും കോടതി പറഞ്ഞു. ഓക്സിജൻ ആവശ്യകത ഏറെ വർധിച്ചിട്ടുണ്ടെന്നും ഓക്സിജൻ ഇല്ലാത്തതിനാൽ ആളുകൾ മരിച്ചു വീഴുന്ന അവസ്ഥ അംഗീകരിക്കാനാകില്ലെന്നും ആളുകൾ മരിച്ചുവീഴുമ്പോൾ വ്യവസായങ്ങളുടെ കാര്യത്തിലാണ് ആശങ്ക കാണിക്കുന്നതെന്നും കോടതി വിമർശിച്ചു.
ഈ രണ്ട് കോവിഡ് ലക്ഷണങ്ങളെ നിസാരമായി കാണരുത്: പുതിയ പഠനം ഇങ്ങനെ
‘നിങ്ങൾ ആവശ്യത്തിനു സമയമെടുക്കൂ. അപ്പോഴേക്കും ഒരുപാട് ആളുകൾ മരിച്ചുവീഴും. എന്നാൽ ആളുകൾ മരിച്ചുവീഴുമ്പോൾ നിങ്ങൾ വ്യവസായങ്ങളുടെ കാര്യത്തിലാണ് ആശങ്ക കാണിക്കുന്നത്. പൗരന്മാരുടെ ജീവിതത്തെ സർക്കാർ മതിക്കുന്നില്ലെന്നാണ് ഇതിനർത്ഥം. കഴിഞ്ഞ ദിവസം പെട്രോളിയം, സ്റ്റീൽ ഇൻഡസ്ട്രികളിലെ ഓക്സിജന്റെ കാര്യം പറഞ്ഞിരുന്നതാണ്. അതിൽ നിങ്ങൾ എന്തുചെയ്തു എന്നും കോടതി ചോദിച്ചു.
രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകുന്നതിനൊപ്പം മഹാരാഷ്ട്രയിലെ സക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ടാങ്കിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് 22 പേർ മരിച്ചിരുന്നു. ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്സിജൻ വിതരണം തടസപ്പെട്ടതാണ് രോഗികൾ മരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക