ഏപ്രിൽ 23 ന് തൃശൂർ പൂരം നടക്കാനിരിക്കെ പൂര വിളംബര ചടങ്ങ് അനിശ്ചിതത്വത്തിൽ. കോവിഡ് പരിശോധനാ ഫലം വൈകുന്നതിനാൽ നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണം നടന്നില്ലെന്നാണ് പരാതി. പാസ് ലഭിക്കാത്ത പക്ഷം എഴുന്നള്ളിപ്പ് തടസപ്പെടുമെന്ന് ദിവസം ബോർഡ് തന്നെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഭാരവാഹികൾക്കും വാദ്യക്കാർക്കുമടക്കം പാസുകൾ ലഭിച്ചില്ലെന്നാണ് പരാതി. ‘ആറര വരെ കമ്മീഷണർ ഓഫീസിലുണ്ടായിരുന്നുവെന്നും പാസില്ലാതെ ഒരാളെയും കടത്തി വിടില്ലെന്നുമാണ് വെസ്റ്റ് സിഐ പറഞ്ഞതെന്നും അധികൃതർ പറയുന്നു.
വിവാഹ സീസണില്‍ മുഹൂര്‍ത്ത് 2.0 അവതരിപ്പിച്ച് കല്യാണ്‍ ജൂവലേഴ്സ്
46 പാസുകൾക്കാണ് അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ ആകെ ലഭ്യമായിരിക്കുന്നത് ആറ് പാസുകൾ മാത്രമാണ്. 19 -ാം തീയതി നടത്തിയ ആർടിപിസിആർ ടെസ്റ്റിന്റെ ഫലം ഇതുവരെ വന്നിട്ടില്ലെന്നും ഉച്ചയോടെ ഫല ലഭിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. രണ്ട് കുഴിമിന്നൽ മാത്രം പൊട്ടിച്ചാണ് തൃശ്ശൂർ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്നലെ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക